അയാൾക്ക് ഭ്രാന്ത് ആയിരുന്നു. നിൽക്കാത്ത ഓട്ടം, എവിടേക്കെന്നറിയാത്ത പോലെ. ഞാൻ ചോദിക്കാറുണ്ടായിരുന്നു എന്തിനീ ഓട്ടം മുന്നിൽ നേടുവാൻ ഒന്നുമില്ലാതെ?. ഞാൻ നോക്കുമ്പോൾ അയാൾക്ക് മുന്നിൽ ശൂന്യത മാത്രം, ഒന്നിനാലും നിറക്കുവാൻ പറ്റാത്ത ശൂന്യത.പക്ഷേ അയാൾ ചിരിച്ചിരുന്നു. വശ്യമായ ഒരു പുഞ്ചിരി,എപ്പോഴും…. അകത്തുള്ള കാട്ടുതീ ഒളിച്ചു വെക്കുവാൻ ആ പുഞ്ചിരിക്ക് കഴിഞ്ഞിരുന്നു എന്നു തോന്നുംവണ്ണം അയാൾ ചിരിച്ചിരുന്നു.പിന്നീടുള്ള എന്റെ ഓട്ടം അയാളുടെ താടിരോമങ്ങൾക്കിടയിൽ, ഒരു കാട്ടു തീ മറയ്ക്കാൻ പറ്റുന്ന തരത്തിൽ കണ്ട പുഞ്ചിരിക്ക് പിറകെയായി. അന്നൊരു സന്ധ്യക്ക് അരണ്ട വെളിച്ചത്തിൽ അയാളുടെ കൈത്തണ്ടയിൽ ഞാൻ കണ്ടു,പച്ചകുത്തിയ മയിൽപ്പീലി ചിത്രം. ഒപ്പം അയാളുടെ കണ്ണിലെ തിളക്കവും. അയാൾക്ക്ഭ്രാന്ത് അല്ലായിരുന്നു.ആ ചിത്രം അയാളുടെ സിരകളിൽ അലിച്ചു ചേർത്ത ലഹരിയായിരുന്നു.അപ്പോൾ ഞാൻ അറിഞ്ഞു അയാൾ ഓടിയിരുന്നത് ശൂന്യതയിലേക്കല്ല എന്ന്. നിറങ്ങളുടെ ലോകത്തേക്കുള്ള അയാളുടെ ഓട്ടം ഒരു ഭ്രാന്തൻ മനസ്സിൽ ഉരുത്തിരിഞ്ഞ വെപ്രാളം മാത്രമായിരുന്നു എന്റെ കാഴ്ചയിൽ. അല്ലെങ്കിൽ തന്നെ ഞാൻ ആര്? അയാൾക്ക് ഭ്രാന്ത് എന്നു പറയുവാൻ എനിക്കെന്തു സുബോധം? ഇല്ല അയാൾക്കു ഭ്രാന്തില്ല; മറക്കുന്നവരുടെ ഈ ലോകത്ത് മറന്നു പോകാതെ അയാൾ കൂടെ കൂട്ടിയ വർണലോകത്തെ ശൂന്യതയായി കണ്ട എനിക്കാണ് ഭ്രാന്ത്!!!
ഭ്രാന്തൻ
Published
Excellent work. It’s a different perspective of one’s outlook towards life. I believe accepting and releasing every bit of our life than mythering into others life, unfortunately it is what most of us does. Keep posting great works. Looking forward to see more
LikeLike
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, ജീവിച്ചിരിക്കുന്നവർക്ക് എല്ലാം ഭ്രാന്ത് തന്നെയാണ്
LikeLike
അതേ
LikeLike
Super 👌🏻 👌🏻👌🏻👌🏻👌🏻👌🏻
Enjoyed reading
No great mind has ever existed without the touch of madness
LikeLike